Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idi Amin

മനുഷ്യ കശാപ്പുകാരായ ലോകത്തിലെ ആറ് കൊടും ഭരണാധികാരികൾ

ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ ക്രൂരരായ ആറു ഭരണാധികാരികളെയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.

1. പോൾ പോട്ട്

പോൾ പോട്ട് ഖമർ റൂഷിന്‍റെ നേതാവായിരുന്നു. 1975ൽ Cambodia യിൽ അധികാരം പിടിച്ചെടുത്ത അദ്ദേഹം ഭൂമിയിൽ ഒരു കമ്യൂണിസ്റ്റ് പറുദീസ സൃഷ്ടിക്കാൻ തുടങ്ങി.
ഡാന്‍റെയുടെ സെവൻത് സർക്കിൾ ഓഫ് ഹെൽ (അക്രമം) എന്നതിനെക്കാൾ മോശമായിരുന്നു ഭരണം. നഗരവാസികളെ ഫാമുകളിൽ ജോലി ചെയ്യുന്നതിനായി നാട്ടിൻപുറങ്ങളിലേക്കു നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു. അവിടെ പണം നിർത്തലാക്കി. എല്ലാ പൗരന്മാരെയും കൊണ്ട് ഒരേ കറുത്ത വസ്ത്രം ധരിപ്പിക്കാൻ തുടങ്ങി. ബുദ്ധിജീവികൾ കൊല്ലപ്പെട്ടു-ഇതിൽ കണ്ണട ധരിച്ചവരും ഉൾപ്പെട്ടിരുന്നു.
സോഷ്യൽ എൻജിനിയറിംഗിലെ ഈ പരീക്ഷണം ജനസംഖ്യയുടെ 25 ശതമാനം പേരുടെ ജീവൻ നഷ്ടമാക്കി.

2. സദ്ദാം ഹുസൈൻ

1979 മുതൽ 2003 വരെ Saddam Hussein ഇറാഖിന്‍റെ പ്രസിഡന്‍റായിരുന്നു. കുർദുകളെ കീഴ്പ്പെടുത്താൻ mustard and nerve gas ഉൾപ്പെടെയുള്ള ഭീകരത സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിച്ചു.1980ൽ അദ്ദേഹം ഇറാനെ ആക്രമിച്ചു. യുദ്ധം ഒരു സ്തംഭനാവസ്ഥയിൽ അവസാനിച്ചു, ഒരു ദശലക്ഷം ആളുകൾ മരിച്ചു.
1990ൽ അദ്ദേഹം കുവൈത്ത് ആക്രമിക്കുകയും ഇത് ഒന്നാം ഗൾഫ് യുദ്ധത്തിലേക്കു നയിക്കുകയും 85,000 പേർ മരിക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷമുള്ള പ്രക്ഷോഭങ്ങൾ ഏകദേശം ഒന്നര ലക്ഷം സാധാരണക്കാരുടെ മരണത്തിലേക്കു നയിച്ചു. 2003ൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈന്യം അദ്ദേഹത്തെ താഴെയിറക്കുകയും 2006ൽ തൂക്കിലേറ്റുകയും ചെയ്തു. ഒരു കാലത്തു പല രാജ്യങ്ങളും വളരെയധികം ഭയപ്പെട്ടിരുന്ന ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം.

3. കിം ഇൽ സുങ്

 Kim Il-Sung 1949 മുതൽ 1994ൽ മരിക്കുന്നതുവരെ ഉത്തര കൊറിയയുടെ ഏകാധിപതിയായിരുന്നു. ഉത്തര കൊറിയയിൽ ജനാധിപത്യപരമായി ഒന്നുമില്ല. ആളുകളെ അടിമകളായി കണക്കാക്കുന്നു. 1950-ൽ, കിം ദക്ഷിണ കൊറിയയെ ആക്രമിച്ചു, ഉത്തര കൊറിയയിലെ ജനസംഖ്യയുടെ 12-15 ശതമാനം ഉൾപ്പെടെ ഏകദേശം മൂന്നു ദശലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു യുദ്ധം. തുടർന്നുള്ള സ്റ്റാലിനിസ്റ്റ് സാമ്പത്തിക നയങ്ങളും വ്യാപകമായ അടിച്ചമർത്തലും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിച്ചു. അതിൽ ലക്ഷക്കണക്കിന്, അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്‍റെ മകന്‍റെയും ചെറുമകന്‍റെയും കീഴിലും രാജ്യം മെച്ചപ്പെട്ടിട്ടില്ല.

 4. ഇദി അമീൻ

1971ലെ പട്ടാള അട്ടിമറിക്കു ശേഷം Idi Amin ഉഗാണ്ടയിൽ ഏകാധിപതിയായി ഭരിച്ചു. "ഉഗാണ്ടയിലെ കശാപ്പുകാരൻ' എന്നാണ് അദ്ദേഹത്തിന്‍റെ വിളിപ്പേര്.
Idi Aminന്‍റെ ഭ്രാന്തമായ ഭരണം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ശത്രുക്കൾക്കെതിരായ വ്യാപകമായ അക്രമത്താൽ നശിപ്പിക്കപ്പെട്ടു. എല്ലാ ഏഷ്യൻ വംശജരെയും പുറത്താക്കി അവരുടെ ബിസിനസ് തന്‍റെ കൂട്ടുകാർക്കു കൈമാറി. ഇതു സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലേക്കു നയിച്ചു. എന്നിട്ടും എതിരാളികളായ ഉഗാണ്ടൻ ഗോത്രങ്ങളെ പീഡിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യക്കാർ "ഭാഗ്യവാന്മാരായിരുന്നു". അദ്ദേഹത്തിന്‍റെ ഭരണകാലത്തെ ആകെ മരണസംഖ്യ 10 ദശലക്ഷമായിരുന്നു. രാഷ്‌ട്രീയ ശത്രുക്കളുടെ അറുത്തെടുത്ത തലകൾ താൻ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വീമ്പിളക്കിയിരുന്നു, മനുഷ്യമാംസം വളരെ ഇഷ്ടപ്പെടുന്നതായും പറഞ്ഞിരുന്നു.
1979ൽ സ്ഥാനം നഷ്ടപ്പെട്ടതോടെ അദ്ദേഹം സൗദി അറേബ്യയിലേക്കു പലായനം ചെയ്തു. തന്‍റെ ക്രൂരമായ പ്രവൃത്തികളിൽ അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല.

 5. ജോസഫ് സ്റ്റാലിൻ

1920ൽ Lenin ന്‍റെ മരണശേഷം ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ അധികാരത്തിലെത്തി. പഞ്ചവത്സര പരിപാടികളുടെ തുടർച്ചയായി രാജ്യത്തെ വ്യാവസായികവൽക്കരിച്ചു. എന്നാൽ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാനുഷിക ചെലവുകളും നിർബന്ധിത കൂട്ടുകൃഷിയും വ്യാപകമായ ക്ഷാമത്തിലേക്കു നയിച്ചു.
1930കളിൽ അദ്ദേഹം "മഹാ ശുദ്ധീകരണം" എന്നറിയപ്പെടുന്ന രാഷ്‌ട്രീയനയം പിന്തുടർന്നു. 1930 മുതൽ 1934 വരെ ദശലക്ഷക്കണക്കിന് Soviet പൗരന്മാർ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. Gulag ക്യാമ്പുകളിലെ പട്ടിണിയും നിർബന്ധിത ജോലിയും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. 1950-കളുടെ തുടക്കത്തിൽ, അദ്ദേഹം മറ്റൊരു രക്തരൂഷിതമായ ഭീകരത ആസൂത്രണം ചെയ്യുകയായിരുന്നു, പക്ഷേ, അതു രോഷാകുലമായ രാജ്യത്തിന്മേൽ അഴിച്ചുവിടുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു.

6. അഡോൾഫ് ഹിറ്റ്ലർ

1933 ജനുവരിയിൽ (ജനാധിപത്യപരമായി!) അധികാരത്തിൽ വന്ന ജർമൻ ചാൻസലർ Adolf Hitler റാണ് തിന്മയുടെ ഏതൊരു പട്ടികയിലും മുന്നിൽ.
1941 ഡിസംബറിൽ ഏതാണ്ട് മുഴുവൻ യൂറോപ്പും അദ്ദേഹത്തിനു കീഴിലായിരുന്നു. 1945 മെയിൽ ഹിറ്റ്ലർ ജീവനൊടുക്കിയ ശേഷം, ജർമനി നിരുപാധികമായി കീഴടങ്ങി. ഹിറ്റ്ലറുടെ ഭരണകാലത്ത് ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടു, രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ 55 ദശലക്ഷം ആളുകൾ മരിച്ചു.
ഹിറ്റ്‌ലർ രാഷ്‌ട്രീയ എതിരാളികളെയും ശത്രുക്കളെയും അടിച്ചമർത്തി. കല, സിനിമ, സാഹിത്യം, അധ്യാപന രീതികൾ എന്നിവ നിരോധിച്ചു. വെറുപ്പ്, വംശീയത, വിദ്വേഷം എന്നിവ ഈ മനുഷ്യനെ വിശേഷിപ്പിക്കാൻ കഴിയ്ക്കുന്ന കുറച്ച് വാക്കുകൾ മാത്രം. ലോകം കണ്ട ഏറ്റവും നീചനായിരുന്ന ഭരണകർത്താവായിരുന്നു ഹിറ്റ്ലർ.

Latest News

Up